2013-02-04

മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത, പോര്‍ട്ടലുകള്‍ക്കെതിരേ പരാതി

കോഴിക്കോട്: മാതൃഭൂമിയ്‌ക്കെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ച നാലു വെബ്‌സൈറ്റുകള്‍ക്കെതിരേ സൈബര്‍ കേസ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. 'മാതൃഭൂമിയെ നാടുകടത്തലും മാധ്യമങ്ങളിലെ സ്വാതന്ത്യവും' എന്ന വിഷയത്തില്‍ എഴുതിയ ലേഖനമാണ് കോഴിക്കോട് പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിക്ക് അടിസ്ഥാനം. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരേ മാനേജ്‌മെന്റെടുത്ത നടപടികളായിരുന്നു ലേഖനത്തിലെ വിഷയം. ഏറെ വിവാദം സൃഷ്ടിച്ച സൈബര്‍ നിയമം മാതൃഭൂമി പോലുള്ള ഒരു മാധ്യമസ്ഥാപനം ദുരുപയോഗം ചെയ്യുന്നത് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജീവനക്കാര്‍ തന്നെ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡൂള്‍ന്യൂസ്, മറുനാടന്‍മലയാളി, മലയാള്‍.എഎം, ബോധികോമണ്‍സ് തുടങ്ങിയ സൈറ്റുകള്‍ പ്രസിദ്ധീകരിച്ചതെന്ന് എല്ലാ വായനക്കാര്‍ക്കും അറിയാം. ചില ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും ഇക്കാര്യം പ്രസിദ്ധീകരിച്ചതുമാണ്. കെയുഡബ്ലുജെയുടെ നേതൃത്വത്തില്‍ ലേബര്‍ കമ്മീഷനു നല്‍കിയ പരാതിയുടെ കോപ്പി മാത്രം മതി ഈ കേസ് തള്ളിപ്പോകാന്‍. പക്ഷേ, വിചിത്രമായ ഐടി ആക്ടിലെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള നീക്കമാണിത്. വാസ്തവത്തില്‍ ചിരിയ്ക്കുന്നത് വാര്‍ത്ത പ്രസിദ്ധീകരിച്ച പോര്‍ട്ടലുകളാണ്. കാരണം അവര്‍ക്ക് ചുളുവില്‍ ലഭിക്കുന്ന മൈലേജാണിത്. വാല്‍ക്കഷണം: അരിയും തിന്ന് ആശാരിയെയും കടിച്ച് എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ്‌

2013-02-03

വര്‍ത്തമാനം ജീവനക്കാരുടെ വിശദീകരണം

വര്‍ത്തമാനം പത്രത്തിലെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പുറത്തിറങ്ങിയ വിശദീകരണക്കുറിപ്പ്‌

varthamanam issue by



വര്‍ത്തമാനം വിഷയത്തില്‍ ജീവനക്കാര്‍ മുജാഹിദ് നേതൃത്വത്തിനു നല്‍കിയ കത്തിന്റെ പകര്‍പ്പ്‌




2013-02-01

വര്‍ത്തമാനം പത്രം കോണ്‍ഗ്രസ് ഏറ്റെടുത്തോ?



കിഷന്‍ജി

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട?

2013-01-31

മാധ്യമവും തേജസ്സും തമ്മിലുള്ള വ്യത്യാസം


മാധ്യമത്തിനു ബദലാവാന്‍ തേജസ്സിനു പറ്റുമോ? അല്ലെങ്കില്‍ തേജസ് മറ്റൊരു മാധ്യമമായി മാറുമോ? ഒറ്റവാക്കില്‍ ഇല്ലയെന്ന് തന്നെ പറയാം. കാരണം ജനകീയമായ ഇടപെടലിലൂടെയാണ് മാധ്യമം കൂടുതല്‍ സ്വീകാര്യത നേടിയത്.
 ന്യൂനപക്ഷവിഷയങ്ങളില്‍ മൂലധനതാല്‍പ്പര്യം പുറത്തെടുക്കാറുണ്ടെങ്കിലും അത് ഒരു സാധാരണ വായനക്കാരന്റെ വികാരങ്ങളെ മുറിപ്പെടുത്തി കൊണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരല്ലാത്ത മികച്ച മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളോളം കൂടെ നിര്‍ത്താന്‍ ഒ അബ്ദുറഹ്മാന്‍ എന്ന എഡിറ്റര്‍ക്ക് സാധിച്ചത്.


വ്യക്തമായ കാഴ്ചപ്പാടും മികച്ച സാമ്പത്തിക പിന്തുണയും പ്രഫ.പി കോയ, എന്‍പി ചെക്കുട്ടി എന്നിവരെ പോലുള്ള പ്രതിഭകളും തേജസ്സിനെ നിലവാരമുള്ള പത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കേഡര്‍ സ്വഭാവമുള്ള അണികള്‍ സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തതോടെ മാധ്യമത്തേക്കാള്‍ ശക്തമായി തന്നെ തേജസ് തുടങ്ങി. പക്ഷേ, 'കസേരകളിയും മണിയടി'യുമാണ് പത്രപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന ഒന്നിലേറെ പേരെ ഉത്തരവാദപ്പെട്ട കസേരയിലിരുത്തി വാഴിച്ചതോടെ കഥമാറി തുടങ്ങി.

ഹിന്ദു പത്രത്തിന്റെ വായനക്കാര്‍ കൂടുന്നു



ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെ അനുസരിച്ച് സംസ്ഥാനത്ത് ഹിന്ദു പത്രം വായിക്കുന്നവരുടെ എണ്ണത്തില്‍ 11.7 ശതമാനം വര്‍ധനവ്. നിലവില്‍ 364000 പേരാണ് സംസ്ഥാനത്ത് ഈ ഇംഗ്ലീഷ് പത്രത്തിന്റെ വരിക്കാറായിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രം ഹിന്ദുവാണ്.

2013-01-22

വര്‍ത്തമാനം മാനേജ്‌മെന്റിന്റെ അനീതി


വര്‍ത്തമാനം പ്രശ്‌നം സംബന്ധിച്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ മുജാഹിദ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ പൂര്‍ണ രൂപം. കെയുഡബ്ല്യുജെ സെക്രട്ടറി മനോഹരന്‍ മൊറായിക്ക് നല്‍കിയ പകര്‍പ്പിന്റെ കോപ്പി.

2013-01-17

ചന്ദ്രികയ്‌ക്കെതിരേ അഴിമതി ആരോപണം



ചന്ദ്രികയുടെ മാനേജ്‌മെന്റിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പരക്കുന്നു.

പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ മുന്‍ ജനറല്‍ മാനേജര്‍ കോടികള്‍ മുക്കിയെന്നും നിയമപ്രശ്‌നം ഉണ്ടായപ്പോള്‍ അത് പരിഹരിയ്ക്കാന്‍ ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 87 ലക്ഷം രൂപ ചെലവാക്കേണ്ടി വന്നുവെന്നാണ് ഒന്നാമത്തെ ആരോപണം.

കോഴിക്കോട്ടെയും കൊച്ചിയിലെയും യൂനിറ്റുകള്‍ നില്‍ക്കുന്ന കണ്ണായ സ്ഥലങ്ങള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമം നടന്നു. ഇതില്‍ കൊച്ചിയിലെ സ്ഥലം ഉത്തരവാദപ്പെട്ട ഒരു നേതാവിന്റെ ബിനാമി സ്വന്തമാക്കിയിട്ടുണ്ടെന്നതുമാണ് രണ്ടാമത്തെ ആരോപണം.

മലപ്പുറം യൂനിറ്റിലേക്ക് പ്രിന്റിങ് മെഷിനുകള്‍ വാങ്ങിയതിലും കണ്ണൂര്‍ യൂനിറ്റിലേക്ക് സെക്കന്റ് ഹാന്‍ഡ് മെഷിന്‍ വാങ്ങിയതിലും അഴിമതിയെന്നതാണ് അടുത്ത ആരോപണം.

ഇത്തരം അഴിമതികള്‍ക്ക് കൂട്ടുനിന്നവരെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തി വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരികെ കൊണ്ടുവരുന്ന രീതിയാണ് മാനേജ്‌മെന്റ് പുലര്‍ത്തുന്നതെന്നും സേവ് ചന്ദ്രിക എന്ന പേരിലുള്ള ഈ പോസ്റ്റില്‍ ആരോപിക്കുന്നു. ഈ സുചന കൊണ്ട് പഠിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകളുമായുള്ള പോസ്റ്റ് വീണ്ടുമെത്തുമെന്ന ഭീഷണിയും ഇതിലുണ്ട്.

2010-05-03

മിസ്റ്റര്‍ ചെസ് തിരിച്ചുവരുന്നു, ഒപ്പം കേരളത്തിന്റെ ചതുരംഗ പ്രതീക്ഷകളും


കോഴിക്കോട്: ഒരു കാലത്തെ ഇന്ത്യന്‍ ചെസിന്റെ പ്രതീകമായിരുന്ന പി ടി ഉമ്മര്‍കോയ സംഘാടകരംഗത്തു വീണ്ടും സജീവമാവുന്നു. ഫിഷര്‍ ചെസ് അക്കാദമിയെന്ന പരിശീലനകേന്ദ്രവുമായാണ്, നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു കേരളത്തെ വേദിയാക്കിയ മുന്‍ ഫിഡെ വൈസ് പ്രസിഡന്റിന്റെ തിരിച്ചുവരവ്.
1988ല്‍ വിശ്വനാഥ് ആനന്ദ് ഗ്രാന്റ് മാസ്റ്റര്‍ പദവി നേടുമ്പോള്‍ അത് ഇന്ത്യന്‍ ചെസ് ലോകത്തെ അദ്ഭുതസംഭവമായാണു വിശേഷിപ്പിച്ചത്. 18ാം വയസ്സില്‍ ഈ തമിഴ്‌നാട്ടുകാരന്‍ പയ്യന്‍ നേടിയ ജി.എം പദവി ഇന്ത്യന്‍ ചെസിന്റെ തന്നെ ജാതകം മാറ്റിയെഴുതി. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലും ഗ്ലാമറിന്റെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചമുണെ്ടന്ന തിരിച്ചറിവിന്റെ ദിവസങ്ങള്‍ കൂടിയായിരുന്നു അത്.

2010-04-26

ചെന്നൈ സൂപ്പര്‍ രാജാക്കള്‍

മുംബൈ: ഹോട്ട് ഫേവറിറ്റുകളായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് മൂന്നാമത് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ചാംപ്യന്‍മാരായി. ഇന്നലെ നടന്ന കലാശപ്പോരില്‍ 22 റണ്‍സിനാണ് മഹേന്ദ്രസിങ് ധോണിയുടെ മഞ്ഞപ്പട മുംബൈയെ തുരത്തിയത്. ടോസിനു ശേഷം ആദ്യം ബാറ്റ് വീശിയ ചെന്നൈ അഞ്ചു വിക്കറ്റിന് 168 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ മുംബൈക്കു ഒമ്പതിന് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.