2013-03-27

ജനപ്രിയ വാങ്ങി ശ്രീകണ്ഠന്‍ നായര്‍


രാവിലെ ബിആര്‍പി സാറിന്റെ ഒരു ട്വീറ്റ് ശ്രദ്ധിയ്ക്കാനിടയായി. മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ കമ്യൂണിക്കേഷന്‍സ് ആര്‍ ശ്രീകണ്ഠന്‍ നായര്‍-റെജിമേനോന്‍ കൂട്ടുകെട്ട് വാങ്ങിയെന്നാണ് വാര്‍ത്ത. നേരത്തെ കേള്‍ക്കുന്ന കിംവദന്തി അങ്ങനെ ശരിയായി.

കാരണവന്മാര്‍ ഒരു ഫുള്‍ ടൈം വിനോദ ചാനല്‍ തുടങ്ങാനുള്ള പരിപാടിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനാണ് റെജിമേനോന്‍. ശ്രീകണ്ഠന്‍ നായരാകട്ടെ ഇതേ ചാനലില്‍ വൈസ് പ്രസിഡന്റായിരുന്നു. ജനപ്രിയ എന്ന കമ്പനിയും ലൈസന്‍സും മാത്രമാണ് മുരളീധരന്‍ കൊടുത്തിട്ടുള്ളത്. ചാനലില്‍ നേരത്തെ നിക്ഷേപമിറക്കിയവരുടെ പണം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2013-03-20

റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍?


മലയാള ടെലിവിഷന്‍ ജേര്‍ണലിസം മേഖലയിലെ  തലതൊട്ടപ്പനായ നികേഷ് കുമാര്‍ നയിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണോയെന്ന് സംശയം.

reporteronlive.com എന്ന വെബ്‌സൈറ്റ് ഡൗണായതോടുകൂടി ഈ സംശയം ശക്തമായത്. ടാറ്റയുടെ സിഡിഎന്നില്‍ വര്‍ക്ക് ചെയ്തിരുന്ന സൈറ്റിന്റെ എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്ന വീഡിയോ സ്ട്രീമിങ് ചിലപ്പോഴൊക്കെ നല്‍കുന്നുണ്ടെങ്കിലും വെബ്‌സൈറ്റ് അധികസമയവും ലഭ്യമല്ല.

2013-03-08

സ്വന്തം പേരില്‍ എഴുതാന്‍ പറ്റാത്ത ഉണ്ണാക്കന്മാര്‍


പെയ്ഡ് ന്യൂസ് സംസ്‌കാരം അതിന്റെ പ്രത്യക്ഷ രൂപത്തില്‍ കേരളത്തിലെത്തിയിട്ടില്ല. പക്ഷേ, അതിന്റെ നിഴലാട്ടങ്ങള്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. വ്യാജരേഖ വിവാദമാണ് കേരളത്തിലെ ഏറെ ചര്‍ച്ച വിഷയമായ ഒരു കാര്യം. മീഡിയ സിന്‍ഡിക്കേറ്റുണ്ടെന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും അത് പെയ്ഡ് ആയിരുന്നില്ല.

അടുത്ത കാലത്ത് കേരളത്തിലെ മന്ത്രിയെ കുറിച്ച് വിത്തും പേരുമില്ലാത്ത ഒരു സ്റ്റോറി പുറത്തുവന്നിരുന്നു. ആരാണ് ആ സ്റ്റോറിയെഴുതിയ മഹാനുഭാവന്‍? പഴയ വ്യാജരേഖാ കേസിലേക്ക് തിരിഞ്ഞു പോയാല്‍ ആളെ പിടികിട്ടും. കള്ളപ്പേരിലെഴുതിയെന്നു മാത്രം. അത്തരമൊരു സ്റ്റോറി എട്ടുകോളത്തില്‍ വീശാന്‍ അനുമതി കൊടുത്ത എഡിറ്റര്‍ക്കും കൊടുക്കണം നമോവാകം. ഏറ്റവും വിചിത്രമായി തോന്നിയത് വാര്‍ത്തയുടെ താഴെ കൊടുത്ത ചാരിത്രപ്രസംഗമായിരുന്നു.

കുറച്ച് കഴിഞ്ഞ് ഒന്നുമറിയാത്ത പോലെ വെറുക്കപ്പെട്ടവന്റെ വെളിപ്പെടുത്തലുകള്‍. തീര്‍ച്ചയായും ഈ നാടകം തിരിച്ചറിയാനുള്ള സാമാന്യബോധം മലയാളിയ്ക്കുണ്ട്. പണ്ട് പത്രത്തിലും ചാനലിലും ബ്രെയ്ക്കിങ് കണ്ട് ഞെട്ടിയവരെ പോലെയല്ല പുതുതലമുറ. അവര്‍ സജീവമായ സോഷ്യല്‍ ചര്‍ച്ചകളിലൂടെ കാര്യങ്ങളെ വിശദമായി ഉള്‍കൊള്ളുന്നുണ്ട്. ആ രാഷ്ട്രീയ കോമരത്തിനെതിരേ കഴിഞ്ഞ മൂന്നു ദിവസമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ഒഴുകിയ തെറി മാത്രം മതി ഇതു തെളിയിക്കാന്‍. മന്ത്രിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് ആരും നല്‍കുന്നില്ല. പക്ഷേ, തെമ്മാടിത്തത്തിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് എല്ലാവരും നടത്തിയത്.

2013-03-02

സിറാജിന്റെ വെബ്‌സൈറ്റ് എത്തി


സിറാജ് ദിനപത്രം sirajlive.com എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി. വാര്‍ത്തകള്‍ക്ക് ഇടവേളകളില്ല എന്ന പരസ്യ വാചകത്തോടെയെത്തുന്ന സൈറ്റിന് തുടക്കം കുറിച്ചത് കാന്തപുരം എപി അബൂക്കര്‍ മുസ്ലിയാരാണ്. ബിഗ്‌റോക് സൊലൂഷന്‍സില്‍ നിന്നും ഡൊമെയ്ന്‍ ബുക് ചെയ്തിരിക്കുന്നത് ഫെബ്രുവരി 17 2013നാണ്.

ഡൊമെയ്ന്‍ ആരുടെ പേരിലാണെന്ന് സിറാജിന്റെ ഉടമസ്ഥാരായ തൗഫീഖ് പബ്ലിക്കേഷന്‍ പരിശോധിച്ചിട്ടുണ്ടാകുമെന്ന് കരുതാം. ഒരു വര്‍ഷത്തേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഡൊമെയ്ന്‍ അഞ്ചോ പത്തോ വര്‍ഷത്തിനു ബുക്ക് ചെയ്യുന്നത് ഒരു ന്യൂസ്‌പോര്‍ട്ടല്‍ എന്ന രീതിയില്‍ നല്ലത്.

സെര്‍വര്‍ ഐപി കാണിയ്ക്കുന്നത് ഹോസ്റ്റ് ഗേറ്റര്‍ ഇന്ത്യന്‍ സെര്‍വറിലേക്കാണ്. രാത്രി 10 മണിവരെയുള്ള അപ്‌ലോഡിങ് നോക്കുമ്പോള്‍ കാര്യമായ കുഴപ്പമില്ല. പല സെക്ഷനുകളിലും വാര്‍ത്തകളുടെ കുറവുണ്ട്. ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറായ വേര്‍ഡ്പ്രസ്സിലാണ് സൈറ്റ് ചെയ്തിരിക്കുന്നത്. മീരാ യൂനികോഡ് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സൈറ്റ് മെറ്റാ ടാഗ്, മെറ്റാ ഡിസ്‌ക്രിപ്ഷന്‍, കീവേര്‍ഡ്‌സ് എന്നിവ വളരെ ശുഷ്‌കമാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ വെബ് എഡിറ്ററുടെ ശ്രദ്ധയുണ്ടാകുമെന്ന് കരുതാം.

ജോണ്‍ ബ്രിട്ടാസ് കൈരളിയിലേക്ക് മടങ്ങി വരുന്നു. മമ്മുട്ടിയുടെ കത്ത്‌



  MAMMOOTTY by  

വര്‍ത്തമാനം മാര്‍ച്ചിനു നേരെ ആക്രമണം



വര്‍ത്തമാനം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ വര്‍ത്തമാനം ഓഫീസ് മാര്‍ച്ചിനുനേരെ ആക്രമണം. സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ആക്രമണമുണ്ടായത്. പത്രപ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയപ്പോള്‍ പൊലീസിന്റെ മുമ്പില്‍ വച്ച് ചിലര്‍ ഗോബാക്ക് വിളിച്ച് പത്രക്കാരെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ വര്‍ത്തമാനത്തിലെ സബ് എഡിറ്റര്‍മാരായ അഫ്‌സല്‍ കോണിക്കല്‍, പി.റഫീഖ് എന്നിവരെ കോഴിക്കോട് ബീച്ച് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ഐ.എസ്.എം. പുള്ളിക്കോത്ത് ശാഖ എക്‌സിക്യൂട്ടീവ് മെമ്പറുമാണ് അഫ്‌സല്‍ കോണിക്കല്‍.

വര്‍ത്തമാനം മാര്‍ച്ച് പോസ്റ്റര്‍