2013-01-17

ചന്ദ്രികയ്‌ക്കെതിരേ അഴിമതി ആരോപണം



ചന്ദ്രികയുടെ മാനേജ്‌മെന്റിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പരക്കുന്നു.

പ്രൊവിഡന്റ് ഫണ്ട് ഇനത്തില്‍ മുന്‍ ജനറല്‍ മാനേജര്‍ കോടികള്‍ മുക്കിയെന്നും നിയമപ്രശ്‌നം ഉണ്ടായപ്പോള്‍ അത് പരിഹരിയ്ക്കാന്‍ ചന്ദ്രികയുടെ എക്കൗണ്ടില്‍ നിന്ന് 87 ലക്ഷം രൂപ ചെലവാക്കേണ്ടി വന്നുവെന്നാണ് ഒന്നാമത്തെ ആരോപണം.

കോഴിക്കോട്ടെയും കൊച്ചിയിലെയും യൂനിറ്റുകള്‍ നില്‍ക്കുന്ന കണ്ണായ സ്ഥലങ്ങള്‍ മറിച്ചുവില്‍ക്കാന്‍ ശ്രമം നടന്നു. ഇതില്‍ കൊച്ചിയിലെ സ്ഥലം ഉത്തരവാദപ്പെട്ട ഒരു നേതാവിന്റെ ബിനാമി സ്വന്തമാക്കിയിട്ടുണ്ടെന്നതുമാണ് രണ്ടാമത്തെ ആരോപണം.

മലപ്പുറം യൂനിറ്റിലേക്ക് പ്രിന്റിങ് മെഷിനുകള്‍ വാങ്ങിയതിലും കണ്ണൂര്‍ യൂനിറ്റിലേക്ക് സെക്കന്റ് ഹാന്‍ഡ് മെഷിന്‍ വാങ്ങിയതിലും അഴിമതിയെന്നതാണ് അടുത്ത ആരോപണം.

ഇത്തരം അഴിമതികള്‍ക്ക് കൂട്ടുനിന്നവരെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തി വീണ്ടും പൂര്‍വാധികം ശക്തിയോടെ തിരികെ കൊണ്ടുവരുന്ന രീതിയാണ് മാനേജ്‌മെന്റ് പുലര്‍ത്തുന്നതെന്നും സേവ് ചന്ദ്രിക എന്ന പേരിലുള്ള ഈ പോസ്റ്റില്‍ ആരോപിക്കുന്നു. ഈ സുചന കൊണ്ട് പഠിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകളുമായുള്ള പോസ്റ്റ് വീണ്ടുമെത്തുമെന്ന ഭീഷണിയും ഇതിലുണ്ട്.