2010-05-03

മിസ്റ്റര്‍ ചെസ് തിരിച്ചുവരുന്നു, ഒപ്പം കേരളത്തിന്റെ ചതുരംഗ പ്രതീക്ഷകളും


കോഴിക്കോട്: ഒരു കാലത്തെ ഇന്ത്യന്‍ ചെസിന്റെ പ്രതീകമായിരുന്ന പി ടി ഉമ്മര്‍കോയ സംഘാടകരംഗത്തു വീണ്ടും സജീവമാവുന്നു. ഫിഷര്‍ ചെസ് അക്കാദമിയെന്ന പരിശീലനകേന്ദ്രവുമായാണ്, നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കു കേരളത്തെ വേദിയാക്കിയ മുന്‍ ഫിഡെ വൈസ് പ്രസിഡന്റിന്റെ തിരിച്ചുവരവ്.
1988ല്‍ വിശ്വനാഥ് ആനന്ദ് ഗ്രാന്റ് മാസ്റ്റര്‍ പദവി നേടുമ്പോള്‍ അത് ഇന്ത്യന്‍ ചെസ് ലോകത്തെ അദ്ഭുതസംഭവമായാണു വിശേഷിപ്പിച്ചത്. 18ാം വയസ്സില്‍ ഈ തമിഴ്‌നാട്ടുകാരന്‍ പയ്യന്‍ നേടിയ ജി.എം പദവി ഇന്ത്യന്‍ ചെസിന്റെ തന്നെ ജാതകം മാറ്റിയെഴുതി. കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളിലും ഗ്ലാമറിന്റെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചമുണെ്ടന്ന തിരിച്ചറിവിന്റെ ദിവസങ്ങള്‍ കൂടിയായിരുന്നു അത്.