2010-04-26

ചെന്നൈ സൂപ്പര്‍ രാജാക്കള്‍

മുംബൈ: ഹോട്ട് ഫേവറിറ്റുകളായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് മൂന്നാമത് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ചാംപ്യന്‍മാരായി. ഇന്നലെ നടന്ന കലാശപ്പോരില്‍ 22 റണ്‍സിനാണ് മഹേന്ദ്രസിങ് ധോണിയുടെ മഞ്ഞപ്പട മുംബൈയെ തുരത്തിയത്. ടോസിനു ശേഷം ആദ്യം ബാറ്റ് വീശിയ ചെന്നൈ അഞ്ചു വിക്കറ്റിന് 168 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ മുംബൈക്കു ഒമ്പതിന് 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

2010-04-12

സംസ്ഥാനത്തെ ജനസംഖ്യാ കണക്കെടുപ്പ് ഇന്നു തുടങ്ങും

തിരുവനന്തപുരം: ദേശീയ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ഒന്നാംഘട്ട കണക്കെടുപ്പ് ഇന്ന് ആരംഭിക്കും. 70,000 ഉദ്യോഗസ്ഥരാണ് സെന്‍സസ് ജോലികള്‍ക്കായി രംഗത്തിറങ്ങുന്നത്. ഇതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കു നല്‍കിവന്ന പരിശീലനപരിപാടി അവസാനിച്ചു. ഈ മാസം അഞ്ചുമുതല്‍ പത്തുവരെയായിരുന്നു പരിശീലനപരിപാടി.

2010-04-07

ജൂറിയുടെ വിവരമില്ലായ്മ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കരുത്: റസൂല്‍ പൂക്കുട്ടി

മുംബൈ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പരസ്യമായി രംഗത്ത്. പഴശ്ശിരാജയില്‍ പൂക്കുട്ടി നല്‍കിയ ശബ്ദങ്ങള്‍ക്ക് മലയാളിത്തമില്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.
ശബ്ദവും പശ്ചാത്തലസംഗീതവും തിരിച്ചറിയാന്‍ കഴിയാത്തവരാണ് ജൂറിയിലുള്ളതെന്ന് പൂക്കുട്ടി കുറ്റപ്പെടുത്തി. സാങ്കേതികമായ വശങ്ങളെ കുറിച്ച് വേണ്ടത്ര അറിവില്ലാത്തതാണ് കാരണം. തങ്ങളുടെ വിവരമില്ലായ്മ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് ജൂറി അംഗങ്ങള്‍ ചെയ്തത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010-04-04

കാവ്യവഴിയിലേക്ക് അയ്യപ്പന്‍ വീണ്ടും

ayyappn


Published in thejas daily on 04-04-10

ഒരു കോടിയുടെ ടെന്‍ഡര്‍ റദ്ദാക്കി

എം ബിജുകുമാര്‍

തിരുവനന്തപുരം: ഓഡിറ്റ് വിഭാഗത്തെ വെട്ടിച്ചു പൊതുമരാമത്തു വകുപ്പില്‍ നടക്കുന്ന വന്‍ തട്ടിപ്പുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ ഒരുകോടി രൂപയുടെ ടെന്‍ഡര്‍ റദ്ദുചെയ്തു. ഒരേ പ്രവൃത്തിക്കു രണ്ടു പേരില്‍ ടെന്‍ഡര്‍ നല്‍കിയും ടെന്‍ഡറില്‍ പ്രവൃത്തിയുടെ പേരു തെറ്റിദ്ധരിപ്പിച്ചും സ്വന്തക്കാരെ പ്രവൃത്തി ഏല്‍പ്പിച്ചും ഉന്നതകേന്ദ്രങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള കോടികളുടെ പകല്‍ക്കൊള്ള സംബന്ധിച്ചു മാര്‍ച്ച് 11നു തേജസ് വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയുടെ ഉറവിടം തേടി ഉദ്യോഗസ്ഥര്‍ തേജസ് ഓഫിസിലെത്തിയിരുന്നു.
കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെ പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണി എന്നു കാണിച്ചു ക്ഷണിച്ച ടെന്‍ഡറാണ് (ടെന്‍ഡര്‍ നമ്പര്‍: 2/ലെരെിവ/2009-10) പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ രഹസ്യമായി റദ്ദു ചെയ്തത്. സംസ്ഥാനവ്യാപകമായി ഇത്തരം വ്യാജ ടെന്‍ഡറുകള്‍ വഴി ഉന്നതകേന്ദ്രങ്ങളുടെ അറിവോടെ സംസ്ഥാന ഖജനാവില്‍നിന്നു കോടികള്‍ ചോര്‍ത്തുന്നതായി സൂചനയുണ്ട്.
തലസ്ഥാനനഗരിയിലെ ദേശീയപാതയിലാണ് അറ്റകുറ്റപ്പണിയുടെ മറവില്‍ ഒരു കോടിയിലധികം രൂപ ചോര്‍ത്താനുള്ള ശ്രമം നടന്നത്. ദേശീയപാത 47ല്‍ കരമന മുതല്‍ കഴക്കൂട്ടം വരെ 18 കിലോമീറ്റര്‍ പാതയിലായിരുന്നു തട്ടിപ്പിനു നീക്കം നടന്നത്. ഈ പാതയില്‍ ഒരുവശത്തു കെ.എസ്.ഇ.ബിയും 18 കിലോമീറ്ററിനുള്ളില്‍ തന്നെ കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെ ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരം ജപ്പാന്‍ കുടിവെള്ള പദ്ധതിയും എടുത്ത കുഴി മൂടുന്നതിനുള്ള പ്രവൃത്തിയിലാണു തട്ടിപ്പിനു ശ്രമിച്ചത്. ഈ മേഖലയില്‍ കുഴി മൂടി റോഡ് പൂര്‍ണമായി ടാര്‍ ചെയ്യുന്ന പ്രവൃത്തിയെ രണ്ടു പ്രവൃത്തി എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ഒരേദിവസം രണ്ടു ടെന്‍ഡറുകളായി പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തട്ടിപ്പിനു തുടക്കമിട്ടത്.
റോഡിലെ കേബിള്‍ക്കുഴികള്‍ നികത്തി ടാര്‍ ചെയ്യുക എന്ന അറ്റകുറ്റപ്പണി എന്നത് ടെന്‍ഡറില്‍ നിന്നു മറച്ചുപിടിച്ചു. പകരം കരമന മുതല്‍ കഴക്കൂട്ടം വരെയുള്ള 18 കിലോമീറ്റര്‍ പ്രവൃത്തിയെ കേബിള്‍ജോലിയിലെ അറ്റകുറ്റപ്പണി എന്നു കാണിച്ചു ടെന്‍ഡര്‍ ക്ഷണിച്ചു (ടെന്‍ഡര്‍ നമ്പര്‍: 1/ലെരെിവ/2009-10). കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള പ്രവൃത്തിയെ പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണി എന്നു കാണിച്ചു മറ്റൊരു ടെന്‍ഡറും ക്ഷണിച്ചു (ടെന്‍ഡര്‍ നമ്പര്‍: 2/ലെരെിവ/2009-10). ഓഡിറ്റ് വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു കോടികള്‍ സ്വന്തക്കാരുടെ പോക്കറ്റിലേക്ക് ഒഴുക്കാനായിരുന്നു ഈ പേരുമാറ്റം.
കരമന മുതല്‍ കഴക്കൂട്ടം വരെ കേബിള്‍ക്കുഴി മൂടുന്നതിന് 1,30,46,996 രൂപയാണു ടെന്‍ഡറില്‍ കാണിച്ചിരിക്കുന്നത്. ഈ പണംകൊണ്ട് റോഡ് മുഴുവന്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കും. എന്നിട്ടും അതിനിടയില്‍ കാര്യവട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള ഒന്നര കിലോമീറ്ററിന് മറ്റൊരു ടെന്‍ഡറില്‍ വച്ചിരിക്കുന്നത് 1,05,47,949 രൂപയായിരുന്നു. ഒരു ജോലിയും ചെയ്യാതെ ഒരുകോടി അഞ്ചുലക്ഷം രൂപ നോക്കുകൂലി പോലെ ബന്ധപ്പെട്ടവരുടെ കീശയിലാവുമായിരുന്നു.
റോഡില്‍ കുഴികളെടുക്കുന്നതിന് വൈദ്യുതി ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും മറ്റ് ഏജന്‍സികളും പൊതുമരാമത്തു വകുപ്പില്‍ അടയ്ക്കുന്ന കോടികള്‍ എങ്ങനെ ഉന്നതകേന്ദ്രങ്ങള്‍ 


Bijus Story

ഫാറയുടെ സന്ദര്‍ശനവും കാഴ്ചകളും

ഇഫ്തിഖാര്‍ ഗിലാനി

അവര്‍ വന്നു, കണ്ടു, പോയി. മുസ്‌ലിംലോകവുമായി സഹകരണം സ്ഥാപിക്കാന്‍ യു.എസ് പ്രസിഡന്റ് ഒബാമ നിയോഗിച്ച അലംകൃതയായ പ്രതിനിധി ഫാറാ പണ്ഡിറ്റ് മൂന്നുദിവസം ഡല്‍ഹിയില്‍ കഴിഞ്ഞപ്പോള്‍ ബാക്കിവന്നതു നഷ്ടപ്രതീക്ഷകളും സ്വപ്നങ്ങളും. തിരഞ്ഞെടുക്കപ്പെട്ട പത്രപ്രതിനിധികളും ബുദ്ധിജീവികളുമായി സംസാരിച്ചപ്പോള്‍ പോലും അവര്‍ ഫലസ്തീന്‍, അഫ്ഗാനിസ്താന്‍, ഇറാഖ് എന്നീ പ്രശ്‌നങ്ങളെപ്പറ്റി ധിക്കാരത്തോടെയും നയമില്ലാതെയുമാണ് അഭിപ്രായം പറഞ്ഞത്. അവരുടെ അസിസ്റ്റന്റായ യു.എസ് എംബസിയിലെ ഉസ്‌റാ സിയായാണ് കുറേക്കൂടി നയപരമായി പെരുമാറിയത്. പണ്ഡിറ്റിന്റെ ഉള്ളുണര്‍ത്താത്ത വ്യക്തിത്വത്തിന്റെ പോരായ്മകള്‍ നികത്താന്‍ അവര്‍ ശ്രമിച്ചിരുന്നു.
പണ്ഡിറ്റിന്റെ ആവേശത്തിലെ പൊള്ളത്തരത്തിനു തുളവീണത് ഡല്‍ഹി ഇന്ത്യാ ഇന്റര്‍നാഷനല്‍ സെന്ററിലെ പൊതുപരിപാടിയില്‍ വച്ചാണ്. ഒട്ടും കഴമ്പില്ലാത്തതായിരുന്നു അവരുടെ പ്രസംഗം. ചാനല്‍ കാമറകളും ഫോട്ടോഗ്രാഫര്‍മാരും പ്രശസ്തരുടെ സാമീപ്യം കൊതിക്കുന്നവരുമടങ്ങിയ സദസ്സ് ഒബാമയുടെ പ്രതിനിധി ഒരു നവലോകത്തെക്കുറിച്ചു പ്രതീക്ഷകള്‍ വല്ലതും നല്‍കുമെന്നു കരുതിയാണു സമ്മേളിച്ചത്. ആപ്പിള്‍ത്തോട്ടങ്ങള്‍ നിറഞ്ഞ കശ്മീരിലെ സോപൂരുമായി ബന്ധമുള്ള പണ്ഡിറ്റിന്റെ ബന്ധുക്കളുമായി തങ്ങള്‍ക്കുള്ള ബന്ധം തെളിയിക്കാനെത്തിയ നാട്യക്കാരും ഏറെയുണ്ടായിരുന്നു. ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലെ അംഗമായ ഡോ. അസ്‌റാര്‍ സുല്‍ത്താന്‍പുരി ഫാറയ്ക്ക് ഒരു പൂച്ചെണ്ട് നല്‍കാന്‍ അവസരമൊരുക്കണമെന്ന് ആതിഥേയനായ സിറാജ് ഖുറേശിയോട് കേണപേക്ഷിക്കുന്നതു കണ്ടു. പൂച്ചെണ്ടുമായി വന്നവര്‍ നൂറുകണക്കിനു വേറെയുമുണ്ടായിരുന്നു. അവസാനം പൂച്ചെണ്ട് കൊടുക്കാന്‍ അവസരം കിട്ടിയപ്പോള്‍ അതിന്റെ ഫോട്ടോയെടുക്കാന്‍ സുല്‍ത്താന്‍പുരി ഫോട്ടോഗ്രാഫര്‍മാരോട് കെഞ്ചുന്നതായിരുന്നു അടുത്ത ഷോട്ട്. ചടങ്ങു നിയന്ത്രിച്ചിരുന്ന വസി നുഅ്മാനിക്ക് ശല്യക്കാരനായ കശ്മീരിയെക്കൊണ്ടു പൊറുതിമുട്ടിയപോലെ തോന്നി. ഇനി സുല്‍ത്താന്‍പുരിയും ഫാറയുമുള്ള ബന്ധം? സോപൂരിലെ സമദ് ടാക്കീസില്‍ ആഴ്ചയിലൊരിക്കലെങ്കിലും അയാള്‍ സിനിമ കാണാന്‍ എത്തിയിരുന്നുവത്രേ. ഫാറയുടെ പിതാമഹന്റേതായിരുന്നു ടാക്കീസ്.
കേന്ദ്രസര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദുര്‍റഹ്മാന്റെ മുഷിപ്പന്‍ സ്തുതിഗീതം നീണ്ടുപോയപ്പോള്‍ ഒരു ചെറിയ പ്രശ്‌നമുണ്ടായി. അയാള്‍ക്കും ഫാറയുമായി ബന്ധമുണ്ടായിരുന്നു. ഫാറയുടെ വല്യപ്പന്‍ ഖ്വാജാ അബ്ദുസ്സമദ് പണ്ഡിറ്റിനെ ഒരു മുസാവരി ബംഗ്ലാവില്‍ വച്ചു റഹ്മാന്‍ കണ്ടിരുന്നു.
കശ്മീരിലെ ഭീകരപ്രവര്‍ത്തനവും നശീകരണങ്ങളും പ്രസംഗത്തില്‍ കടന്നുവന്നു. കശ്മീരില്‍ ആഭ്യന്തരവകുപ്പു സെക്രട്ടറിയായിരുന്നപ്പോള്‍ അന്നത്തെ യു.എസ് പ്രതിനിധി റോബിന്‍ റഫേലിനെ ഇന്ത്യക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യം എന്തോ റഹ്മാന്‍ പരാമര്‍ശിക്കാന്‍ മറന്നു. പകരം അയാള്‍ ചെങ്കിഷ്ഖാന്റെ ആക്രമണത്തെക്കുറിച്ചാണു സംസാരിച്ചത്. യൂറോപ്പിനെ ആക്രമിക്കാനായിരുന്നു ചെങ്കിഷ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാലദ്ദേഹം ഇറാനെയും മധ്യേഷ്യയെയുമാണ് ആക്രമിച്ചതെന്നുമുള്ള 'പരമരഹസ്യം' അയാള്‍ വെളിപ്പെടുത്തി. ക്രിസ്ത്യാനികള്‍ക്കു പകരം മുസ്‌ലിംകളെ ആക്രമിക്കാന്‍ മംഗോള്‍ പടത്തലവനെ ഉപദേശിച്ചത് മഹ്മൂദ് റഹ്മാനെപ്പോലുള്ള ഒരു സെക്രട്ടറിയായിരിക്കുമെന്നാണ് സദസ്സിലൊരാള്‍ അഭിപ്രായം പറഞ്ഞത്.
ചടങ്ങിനിടയ്ക്ക് ഇസ്‌ലാമിക് സെന്ററിന്റെ പ്രസിഡന്റ് മൈക്ക് പിടിച്ചുവാങ്ങി ഹൃദ്രോഗവിദഗ്ധനായ ഒരു സര്‍ദാര്‍ജിയെ വേദിയിലേക്കു ക്ഷണിച്ചു. സ്വീകരണയോഗത്തിലെ പ്രസംഗങ്ങള്‍ കേട്ടു തകര്‍ന്ന ഹൃദയങ്ങളെ സാന്ത്വനിപ്പിക്കാനല്ല സര്‍ദാര്‍ജി വേദിയിലെത്തിയത്. ചൂടപ്പംപോലെ വിറ്റുപോവുന്ന(?) സ്വന്തം നോവലിന്റെ പ്രകാശനകര്‍മത്തിനായിരുന്നു അയാള്‍ വന്നത്. നോവലിലെ പ്രമേയം ഭീകരപ്രവര്‍ത്തനം. ഫാറയോടും ഉസ്‌റയോടും പുസ്തകക്കെട്ടു പൊട്ടിക്കാന്‍ സര്‍ദാര്‍ജി യാചിക്കുന്നതു കണ്ട് സദസ്സ് കുലുങ്ങിച്ചിരിച്ചു. അതിനിടയ്ക്കു ഖുറേശി മറ്റൊരു ഫലിതം കൂടി പറഞ്ഞു. നോവലിന്റെ ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞുവത്രേ. സര്‍ദാര്‍ജിക്കുമുണ്ടായിരുന്നു ഫാറയുമായി ബന്ധം. നോവലിലെ ഒരു കഥാപാത്രം സോപൂരില്‍ നിന്നുള്ള മുസ്‌ലിമാണ്. എന്തുകൊണ്ടാണ് സോപൂര്‍ പശ്ചാത്തലമായത് എന്നു ചോദിച്ചപ്പോള്‍ അയാള്‍ അരിശംകൊണ്ടു. അറിയില്ലേ, അതാണു തീവ്രവാദത്തിന്റെ ഗര്‍ഭഗൃഹം. എവിടെയാണു നോവല്‍ ഇത്രയധികം വില്‍പ്പനയായത് എന്നു ചോദിച്ചതും സര്‍ദാര്‍ജിക്ക് പിടിച്ചില്ല. പിന്നെയാണു വിവരം പുറത്തുവന്നത്. ബത്ര ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റായ സര്‍ദാര്‍ജി തലവേദനയ്ക്കും നട്ടെല്ലുവേദനയ്ക്കും ഹൃദയശസ്ത്രക്രിയ ശുപാര്‍ശ ചെയ്യുന്ന മിടുക്കനാണ്. അതിനയാള്‍ക്കു പത്മശ്രീ ലഭിച്ചിട്ടുണ്ടുതാനും; കശ്മീരില്‍ ഒട്ടേറെ കൊല നടത്തിയതിനു റൂമാ കാനയ്ക്ക് ലഭിച്ച അതേ അവാര്‍ഡ്.
മുസ്‌ലിം പത്രപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴും ജാമിഅയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴും ഫാറ, പരസ്പരബഹുമാനത്തിന്റെയും താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മുസ്‌ലിം സമൂഹങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നു പറയുന്നുണ്ടായിരുന്നു.
പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും അതേപോലുള്ള മറുപടിയായിരുന്നു അവര്‍ നല്‍കിയത്. എന്നാല്‍, മുസ്‌ലിം സമൂഹത്തിലേക്ക് ഒരു പ്രത്യേക പ്രതിനിധിയെ അയക്കാന്‍ കാരണം, യു.എസിന്റെ ചില പിഴച്ച നയങ്ങളാണോ എന്ന ചോദ്യത്തിന് അവര്‍ക്കു മറുപടിയുണ്ടായില്ല.
ഇന്ത്യാ ഇസ്‌ലാമിക് സെന്ററിലെ പ്രസംഗത്തിലും ലോക ജനസംഖ്യയുടെ നാലിലൊരുഭാഗം വരുന്ന മുസ്‌ലിംകളുമായി ബന്ധം സ്ഥാപിക്കുന്നതിനെപ്പറ്റിയാണവര്‍ സംസാരിച്ചത്: ''സപ്തംബറില്‍ ഉദ്യോഗമേറ്റെടുത്തശേഷം ഞാന്‍ മുസ്‌ലിം ലോകത്തു നെടുകെയും കുറുകെയും സഞ്ചരിച്ചു. യു.എസിന് ഇന്ത്യ വളരെ പ്രധാനമാണ്. കാരണം, ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ മുസ്‌ലിം സമൂഹം ഇന്ത്യയിലാണ്.''
ചടങ്ങില്‍ പലരും ഒബാമയുടെ മുസ്‌ലിം അനുകൂലമായ നയംമാറ്റത്തെ പുകഴ്ത്തിയാണു സംസാരിച്ചത്. എന്നാല്‍, ജാമിഅ ഹംദര്‍ദിന്റെ വൈസ് ചാന്‍സലര്‍ ഗുലാം നബി ഖാസി മാത്രം ഒബാമാ ഭരണത്തിന്റെ നയംമാറ്റത്തിനു തെളിവുകളൊന്നുമില്ലെന്നു പറഞ്ഞു. ഒരു ഡിപ്ലമാറ്റിക് പാസ്‌പോര്‍ട്ട് കൈയിലുണ്ടായിട്ടുപോലും യു.എസ് തനിക്കു വിസ നിഷേധിച്ചുവെന്നും ഖാസി പരാതിപ്പെട്ടു.
സോപൂരില്‍ നിന്നുള്ള ഫാറാ പണ്ഡിറ്റിനു കശ്മീരിനെപ്പറ്റി ഒന്നും പറയാനുണ്ടായിരുന്നില്ല. അവസാനം സുരക്ഷാവലയം ഭേദിച്ചു കശ്മീരില്‍ നിന്നുള്ള സുല്‍ത്താന്‍പുരി ഫാറയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ അവരൊന്നു പുഞ്ചിരിച്ചു. സുല്‍ത്താന്‍പുരിയുടെ കാമറകൊണെ്ടാരു കാര്യവുമുണ്ടായില്ല. അത്ര വേഗത്തിലാണ് ഒബാമയുടെ മുളിയലങ്കാരി സ്ഥലംവിട്ടത്.

http://thejasnews.com/index.jsp?tp=det&det=yes&news_id=201003103191402314