2013-01-31

മാധ്യമവും തേജസ്സും തമ്മിലുള്ള വ്യത്യാസം


മാധ്യമത്തിനു ബദലാവാന്‍ തേജസ്സിനു പറ്റുമോ? അല്ലെങ്കില്‍ തേജസ് മറ്റൊരു മാധ്യമമായി മാറുമോ? ഒറ്റവാക്കില്‍ ഇല്ലയെന്ന് തന്നെ പറയാം. കാരണം ജനകീയമായ ഇടപെടലിലൂടെയാണ് മാധ്യമം കൂടുതല്‍ സ്വീകാര്യത നേടിയത്.
 ന്യൂനപക്ഷവിഷയങ്ങളില്‍ മൂലധനതാല്‍പ്പര്യം പുറത്തെടുക്കാറുണ്ടെങ്കിലും അത് ഒരു സാധാരണ വായനക്കാരന്റെ വികാരങ്ങളെ മുറിപ്പെടുത്തി കൊണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരല്ലാത്ത മികച്ച മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളോളം കൂടെ നിര്‍ത്താന്‍ ഒ അബ്ദുറഹ്മാന്‍ എന്ന എഡിറ്റര്‍ക്ക് സാധിച്ചത്.


വ്യക്തമായ കാഴ്ചപ്പാടും മികച്ച സാമ്പത്തിക പിന്തുണയും പ്രഫ.പി കോയ, എന്‍പി ചെക്കുട്ടി എന്നിവരെ പോലുള്ള പ്രതിഭകളും തേജസ്സിനെ നിലവാരമുള്ള പത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കേഡര്‍ സ്വഭാവമുള്ള അണികള്‍ സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തതോടെ മാധ്യമത്തേക്കാള്‍ ശക്തമായി തന്നെ തേജസ് തുടങ്ങി. പക്ഷേ, 'കസേരകളിയും മണിയടി'യുമാണ് പത്രപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന ഒന്നിലേറെ പേരെ ഉത്തരവാദപ്പെട്ട കസേരയിലിരുത്തി വാഴിച്ചതോടെ കഥമാറി തുടങ്ങി.

ഹിന്ദു പത്രത്തിന്റെ വായനക്കാര്‍ കൂടുന്നു



ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെ അനുസരിച്ച് സംസ്ഥാനത്ത് ഹിന്ദു പത്രം വായിക്കുന്നവരുടെ എണ്ണത്തില്‍ 11.7 ശതമാനം വര്‍ധനവ്. നിലവില്‍ 364000 പേരാണ് സംസ്ഥാനത്ത് ഈ ഇംഗ്ലീഷ് പത്രത്തിന്റെ വരിക്കാറായിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രം ഹിന്ദുവാണ്.