2009-04-09

മായാവതിക്ക്‌ കരുത്തേകാന്‍ കേരളം; ജയിക്കാനുറച്ച്‌്‌ നീലന്‍

വി കെ എ സുധീര്‍
തിരുവനന്തപുരം: ബി.എസ്‌്‌.പി നേതാവ്‌്‌ മായാവതിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌്‌ അക്കൗണ്ട്‌ തുറക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്‌ ബി.എസ്‌്‌.പി നേതൃത്വം. തലസ്ഥാനവാസികള്‍ക്കു സുപരിചിതനായ മുന്‍ എം.പിയും മന്ത്രിയുമായ ഡോ. എ നീലലോഹിത?ദാസന്‍ നാടാരിലൂടെ?യാണു ബി.എസ്‌.പി നേതൃത്വം സംസ്ഥാനത്ത്‌ അക്കൗണ്ട്‌്‌ തുറക്കാമെന്നു പ്രതീക്ഷിക്കുന്നത്‌്‌.
കഴക്കൂട്ടം മുതല്‍ പാറശ്ശാല വരെ നീണ്ടുകിടക്കുന്ന മണ്ഡലത്തില്‍ ബി.എസ്‌്‌.പി എന്ന പാര്‍ട്ടിക്കുപരി വ്യക്തിബന്ധമാണു നീലന്റെ മുതല്‍ക്കൂട്ട്‌്‌. 1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണു നീലനെ അനന്തപുരി തിരഞ്ഞെടുത്തത്‌്‌. 1980നു മുമ്പുതന്നെ തിരഞ്ഞെടുപ്പു വേദിയില്‍ ഇടപെട്ടു തുടങ്ങിയ ആളാണ്‌ നീലന്‍. അന്നു മുതല്‍ തിരുവ?നന്തപുരം നിവാസികള്‍ക്കു വിജയിപ്പിക്കേണ്ട സ്ഥാനാര്‍ഥിയാണ്‌ നീലന്‍. നീലന്റെ പ്രചാരണം തെളിയിക്കുന്നതും ഇതുതന്നെ. മറുഭാഗത്ത്‌്‌ കോടികളൊഴുക്കി പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ലളിതമായനീക്കങ്ങളിലൂടെ ആരെയും അദ്‌ഭുതപ്പെടുത്തുന്ന ജനക്കൂട്ടത്തെയാണ്‌ അദ്ദേഹം ആകര്‍ഷിക്കുന്നത്‌.
മണ്ഡലത്തെക്കുറിച്ച്‌ നീലന്‌ വ്യക്തമായ ധാരണയുണ്ട്‌. ??നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളില്‍ എനിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. മുസ്‌ലിം വോട്ടര്‍മാര്‍ അനുകൂലമായി പ്രതികരിക്കുന്നുണ്ട്‌. കെ.പി.എം.എസ്‌്‌ ഉള്‍പ്പെടെയുള്ള ദലിത്‌്‌ സംഘടനകളില്‍ നമ്മുടെ അനുയായികളാണു കൂടുതല്‍.?? നീലന്‍ മനസ്സുതുറന്നു. അതുകൊണ്ടു തന്നെ നീലനു ശുഭപ്രതീക്ഷയാണുള്ളത്‌.
മറ്റു മണ്ഡലങ്ങളിലും ശക്തമായ മല്‍സരം കാഴ്‌ചവയ്‌ക്കാന്‍ കഴിയുമെന്നാണു സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്‌്‌. കൂടുതല്‍ ശക്തന്‍മാരായ സ്ഥാനാര്‍ഥികളെയാണ്‌ ഇത്തവണ ബി.എസ്‌.പി കളത്തിലിറക്കിയിട്ടുള്ളത്‌. നിരവധി തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ കെ നായരാണ്‌ പത്തനംതിട്ടയില്‍ മാറ്റുരയ്‌ക്കുന്നത്‌്‌. ആറ്റിങ്ങലില്‍ സിവില്‍ സര്‍വീസില്‍ കഴിവു തെളിയിച്ച ജെ സുധാകരനാണ്‌ അങ്കത്തിനുള്ളത്‌്‌. മറ്റിടങ്ങളില്‍: കെ എം ജയാനന്ദന്‍- കൊല്ലം, എം ഡി മോഹനന്‍-മാവേലിക്കര, കെ എസ്‌ പ്രസാദ്‌-ആലപ്പുഴ, സ്‌പെന്‍സര്‍ മാര്‍ക്കേസ്‌-കോട്ടയം, ബിജു എം ജോണ്‍-ഇടുക്കി, ശരീഫ്‌്‌ മുഹമ്മദ്‌്‌-എറണാകുളം, മുട്ടം അബ്ദുല്ല-ചാലക്കുടി, ജോഷി തരകന്‍-തൃശൂര്‍, ജി സുദേവന്‍- ആലത്തുര്‍, വി ചന്ദ്രന്‍-പാലക്കാട്‌്‌, പി കെ മുഹമ്മദ്‌്‌-പൊന്നാനി, ഇ എ അബുബക്കര്‍-മലപ്പുറം, എ കെ അബ്‌്‌ദുല്‍ നാസര്‍-കോഴിക്കോട്‌, രാജീവ്‌്‌ ജോസഫ്‌്‌്‌-വയനാട്‌്‌, നുറുദ്ദീന്‍ മുസ്‌ല്യാര്‍-വടകര, കെ കെ ബാലകൃഷ്‌ണന്‍ നമ്പ്യാര്‍- കണ്ണൂര്‍, കെ എച്ച്‌്‌ മദനി-കാസര്‍കോഡ്‌്‌.
തിരഞ്ഞെടുപ്പില്‍ മായാവതിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയാണു ബി.എസ്‌്‌.പി വോട്ടര്‍മാരെ സമീപിക്കുന്നത്‌്‌. സംസ്ഥാനത്ത്‌്‌ പാര്‍ട്ടിക്ക്‌ അംഗീകാരം ലഭിക്കാനുള്ള ആറു ശതമാനം വോട്ട്‌ നേടിയെടുക്കലാണു മുഖ്യ അജണ്ടയെന്നു ബി.എസ്‌.പി സംസ്ഥാന പ്രസിഡന്റ്‌ സജി കെ ചേരമന്‍ വ്യക്തമാക്കുന്നു.

No comments: