Showing posts with label വര്‍ത്തമാനം. Show all posts
Showing posts with label വര്‍ത്തമാനം. Show all posts

2013-03-02

വര്‍ത്തമാനം മാര്‍ച്ചിനു നേരെ ആക്രമണം



വര്‍ത്തമാനം മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ വര്‍ത്തമാനം ഓഫീസ് മാര്‍ച്ചിനുനേരെ ആക്രമണം. സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ആക്രമണമുണ്ടായത്. പത്രപ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയപ്പോള്‍ പൊലീസിന്റെ മുമ്പില്‍ വച്ച് ചിലര്‍ ഗോബാക്ക് വിളിച്ച് പത്രക്കാരെ ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ വര്‍ത്തമാനത്തിലെ സബ് എഡിറ്റര്‍മാരായ അഫ്‌സല്‍ കോണിക്കല്‍, പി.റഫീഖ് എന്നിവരെ കോഴിക്കോട് ബീച്ച് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗവും ഐ.എസ്.എം. പുള്ളിക്കോത്ത് ശാഖ എക്‌സിക്യൂട്ടീവ് മെമ്പറുമാണ് അഫ്‌സല്‍ കോണിക്കല്‍.

2013-02-07

മനോരമ മാത്രമല്ല വാര്‍ത്തമുക്കുന്നത്


വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.

ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

2013-02-03

വര്‍ത്തമാനം ജീവനക്കാരുടെ വിശദീകരണം

വര്‍ത്തമാനം പത്രത്തിലെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പുറത്തിറങ്ങിയ വിശദീകരണക്കുറിപ്പ്‌

varthamanam issue by



വര്‍ത്തമാനം വിഷയത്തില്‍ ജീവനക്കാര്‍ മുജാഹിദ് നേതൃത്വത്തിനു നല്‍കിയ കത്തിന്റെ പകര്‍പ്പ്‌




2013-02-01

വര്‍ത്തമാനം പത്രം കോണ്‍ഗ്രസ് ഏറ്റെടുത്തോ?



കിഷന്‍ജി

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട?