Showing posts with label സിറാജ് പത്രം. Show all posts
Showing posts with label സിറാജ് പത്രം. Show all posts

2013-03-02

സിറാജിന്റെ വെബ്‌സൈറ്റ് എത്തി


സിറാജ് ദിനപത്രം sirajlive.com എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി. വാര്‍ത്തകള്‍ക്ക് ഇടവേളകളില്ല എന്ന പരസ്യ വാചകത്തോടെയെത്തുന്ന സൈറ്റിന് തുടക്കം കുറിച്ചത് കാന്തപുരം എപി അബൂക്കര്‍ മുസ്ലിയാരാണ്. ബിഗ്‌റോക് സൊലൂഷന്‍സില്‍ നിന്നും ഡൊമെയ്ന്‍ ബുക് ചെയ്തിരിക്കുന്നത് ഫെബ്രുവരി 17 2013നാണ്.

ഡൊമെയ്ന്‍ ആരുടെ പേരിലാണെന്ന് സിറാജിന്റെ ഉടമസ്ഥാരായ തൗഫീഖ് പബ്ലിക്കേഷന്‍ പരിശോധിച്ചിട്ടുണ്ടാകുമെന്ന് കരുതാം. ഒരു വര്‍ഷത്തേക്കാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഡൊമെയ്ന്‍ അഞ്ചോ പത്തോ വര്‍ഷത്തിനു ബുക്ക് ചെയ്യുന്നത് ഒരു ന്യൂസ്‌പോര്‍ട്ടല്‍ എന്ന രീതിയില്‍ നല്ലത്.

സെര്‍വര്‍ ഐപി കാണിയ്ക്കുന്നത് ഹോസ്റ്റ് ഗേറ്റര്‍ ഇന്ത്യന്‍ സെര്‍വറിലേക്കാണ്. രാത്രി 10 മണിവരെയുള്ള അപ്‌ലോഡിങ് നോക്കുമ്പോള്‍ കാര്യമായ കുഴപ്പമില്ല. പല സെക്ഷനുകളിലും വാര്‍ത്തകളുടെ കുറവുണ്ട്. ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറായ വേര്‍ഡ്പ്രസ്സിലാണ് സൈറ്റ് ചെയ്തിരിക്കുന്നത്. മീരാ യൂനികോഡ് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. സൈറ്റ് മെറ്റാ ടാഗ്, മെറ്റാ ഡിസ്‌ക്രിപ്ഷന്‍, കീവേര്‍ഡ്‌സ് എന്നിവ വളരെ ശുഷ്‌കമാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ വെബ് എഡിറ്ററുടെ ശ്രദ്ധയുണ്ടാകുമെന്ന് കരുതാം.

2013-02-07

മനോരമ മാത്രമല്ല വാര്‍ത്തമുക്കുന്നത്


വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.

ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

2013-02-06

ദാ വന്നു ദേ പോയ്,സിറാജിന്റെ വെബ്‌സൈറ്റ് അങ്ങനെയാണ്


വര്‍ഷങ്ങളുടെ പഴക്കമുള്ള പത്രമാണ് സിറാജ്. എപി വിഭാഗം സുന്നികളുടെ മുഖപത്രം. നിരവധി അനുയായികളുള്ള ഒരു പ്രസ്ഥാനത്തിന്റെ പത്രത്തിന് ന്യൂസ് പോര്‍ട്ടല്‍ ഇല്ലാതിരിക്കുന്നത് വലിയ ക്ഷീണമാണ്. പ്രത്യേകിച്ചും ഇവരില്‍ ഭൂരിഭാഗം പേരും പ്രവാസികളായിരിക്കുമ്പോള്‍.

സൈറ്റ് ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട്. www.sirajnews.com എന്ന വെബ്‌സൈറ്റ് ഇടക്കിടെ ഉയര്‍ന്നുവരും. അതുപോലെ പോവുകയും ചെയ്യും. പത്രവുമായി ബന്ധപ്പെട്ട മിക്ക ഡൊമെയ്‌നുകളും(sirajdaily.com, sirajonline.com..etc )ഒന്നോ രണ്ടോ പേര്‍ കൈവശമാക്കിവെച്ചിട്ടുണ്ട്. ഡൊമെയ്ന്‍ രേഖകള്‍ പ്രകാരമുള്ള പേരുകള്‍ പരിശോധിക്കുമ്പോള്‍ ഇവര്‍ സംഘടനയുമായി ബന്ധമുള്ളവര്‍ തന്നെയാണെന്നാണ് മനസ്സിലാകുന്നത്.