Showing posts with label madhyamam. Show all posts
Showing posts with label madhyamam. Show all posts

2013-03-27

ജനപ്രിയ വാങ്ങി ശ്രീകണ്ഠന്‍ നായര്‍


രാവിലെ ബിആര്‍പി സാറിന്റെ ഒരു ട്വീറ്റ് ശ്രദ്ധിയ്ക്കാനിടയായി. മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ്. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ കമ്യൂണിക്കേഷന്‍സ് ആര്‍ ശ്രീകണ്ഠന്‍ നായര്‍-റെജിമേനോന്‍ കൂട്ടുകെട്ട് വാങ്ങിയെന്നാണ് വാര്‍ത്ത. നേരത്തെ കേള്‍ക്കുന്ന കിംവദന്തി അങ്ങനെ ശരിയായി.

കാരണവന്മാര്‍ ഒരു ഫുള്‍ ടൈം വിനോദ ചാനല്‍ തുടങ്ങാനുള്ള പരിപാടിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയര്‍മാനാണ് റെജിമേനോന്‍. ശ്രീകണ്ഠന്‍ നായരാകട്ടെ ഇതേ ചാനലില്‍ വൈസ് പ്രസിഡന്റായിരുന്നു. ജനപ്രിയ എന്ന കമ്പനിയും ലൈസന്‍സും മാത്രമാണ് മുരളീധരന്‍ കൊടുത്തിട്ടുള്ളത്. ചാനലില്‍ നേരത്തെ നിക്ഷേപമിറക്കിയവരുടെ പണം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2013-02-07

മനോരമ മാത്രമല്ല വാര്‍ത്തമുക്കുന്നത്


വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.

ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

2013-02-05

ഫെബ്രുവരി പത്തിന് പുതിയൊരു ചാനല്‍ കൂടി



കോഴിക്കോട്:  മാധ്യമം ഗ്രൂപ്പില്‍ നിന്നുള്ള 'മീഡിയവണ്‍' ചാനല്‍ ഫെബ്രുവരി പത്തുമുതല്‍ സംപ്രേഷണം ആരംഭിക്കും. ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍വ്വഹിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, വ്യവസായവകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ്, സംവിധായകന്‍ രഞ്ജിത്ത്, എം എ യുസഫലി എന്നിവര്‍ പങ്കെടുക്കും. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചാനലിന്റെ ആസ്ഥാനമന്ദിരവും സ്റ്റുഡിയോയും കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള വെള്ളിപറമ്പിലാണ്.

ഷിബു ചക്രവര്‍ത്തി( പ്രോഗ്രാംസ് സീനിയര്‍ ജനറല്‍ മാനേജര്‍), എം വെങ്കിട്ടരാമന്‍(സിഇഒ),എം സാജിദ്(ഡെപ്യൂട്ടി സിഇഒ), സിഎല്‍ തോമസ്(എഡിറ്റര്‍ ഇന്‍ ചീഫ്), സുനില്‍ ഹസന്‍(മാനേജിങ് എഡിറ്റര്‍) എന്നിവരാണ് ചാനലിനു പിറകിലുള്ളത്.

2013-01-31

മാധ്യമവും തേജസ്സും തമ്മിലുള്ള വ്യത്യാസം


മാധ്യമത്തിനു ബദലാവാന്‍ തേജസ്സിനു പറ്റുമോ? അല്ലെങ്കില്‍ തേജസ് മറ്റൊരു മാധ്യമമായി മാറുമോ? ഒറ്റവാക്കില്‍ ഇല്ലയെന്ന് തന്നെ പറയാം. കാരണം ജനകീയമായ ഇടപെടലിലൂടെയാണ് മാധ്യമം കൂടുതല്‍ സ്വീകാര്യത നേടിയത്.
 ന്യൂനപക്ഷവിഷയങ്ങളില്‍ മൂലധനതാല്‍പ്പര്യം പുറത്തെടുക്കാറുണ്ടെങ്കിലും അത് ഒരു സാധാരണ വായനക്കാരന്റെ വികാരങ്ങളെ മുറിപ്പെടുത്തി കൊണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരല്ലാത്ത മികച്ച മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളോളം കൂടെ നിര്‍ത്താന്‍ ഒ അബ്ദുറഹ്മാന്‍ എന്ന എഡിറ്റര്‍ക്ക് സാധിച്ചത്.


വ്യക്തമായ കാഴ്ചപ്പാടും മികച്ച സാമ്പത്തിക പിന്തുണയും പ്രഫ.പി കോയ, എന്‍പി ചെക്കുട്ടി എന്നിവരെ പോലുള്ള പ്രതിഭകളും തേജസ്സിനെ നിലവാരമുള്ള പത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കേഡര്‍ സ്വഭാവമുള്ള അണികള്‍ സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തതോടെ മാധ്യമത്തേക്കാള്‍ ശക്തമായി തന്നെ തേജസ് തുടങ്ങി. പക്ഷേ, 'കസേരകളിയും മണിയടി'യുമാണ് പത്രപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന ഒന്നിലേറെ പേരെ ഉത്തരവാദപ്പെട്ട കസേരയിലിരുത്തി വാഴിച്ചതോടെ കഥമാറി തുടങ്ങി.