Showing posts with label തേജസ്‌. Show all posts
Showing posts with label തേജസ്‌. Show all posts

2013-02-07

മനോരമ മാത്രമല്ല വാര്‍ത്തമുക്കുന്നത്


വര്‍ഷങ്ങള്‍ക്ക് മുമ്പ് രജീന പരസ്യമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ അത് പ്രസിദ്ധീകരിക്കാത്ത ഒരേ ഒരു പത്രം വര്‍ത്തമാനമായിരുന്നു. സുകുമാര്‍ അഴീക്കോടായിരുന്നു അന്ന് എഡിറ്റര്‍. എന്നിട്ടും മാനേജ്‌മെന്റ് തീരുമാനത്തിനു മുന്നില്‍ വഴങ്ങേണ്ടി വന്നു. ചന്ദ്രിക പോലും കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം കൊടുത്തു. അങ്ങനെ അറിയാനുള്ള വായനക്കാരന്റെ അവകാശത്തെ അവര്‍ സംതൃപ്തിപ്പെടുത്തി.

ഇന്ന് (ഫെബ്രുവരി 7 )കേസ് ഡയറി വിഎസിന് കിട്ടിയ വാര്‍ത്ത ഭൂരിഭാഗം ന്യൂസ്‌പോര്‍ട്ടലുകളും പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ സമയം രാത്രി 11 കഴിഞ്ഞു. മാധ്യമത്തിന്റെ ലീഡ് തന്നെയാണ്. ചന്ദ്രിക ഈ വാര്‍ത്ത കൊടുക്കാതിരിക്കുന്നതില്‍ അദ്ഭുതമൊന്നുമില്ല. കാരണം കുഞ്ഞാലിക്കുട്ടി അവരുടെ നേതാവാണ്. പക്ഷേ, വലിയ മനുഷ്യാവകാശം പറയുന്നവരുടെ മുഖപത്രത്തിന്റെ പോര്‍ട്ടലില്‍ ഈ വാര്‍ത്തയില്ല. ആ പോര്‍ട്ടല്‍ ഏതാണെന്ന് നിങ്ങള്‍ തന്നെ കണ്ടുപിടിച്ചോളൂ.

2013-01-31

മാധ്യമവും തേജസ്സും തമ്മിലുള്ള വ്യത്യാസം


മാധ്യമത്തിനു ബദലാവാന്‍ തേജസ്സിനു പറ്റുമോ? അല്ലെങ്കില്‍ തേജസ് മറ്റൊരു മാധ്യമമായി മാറുമോ? ഒറ്റവാക്കില്‍ ഇല്ലയെന്ന് തന്നെ പറയാം. കാരണം ജനകീയമായ ഇടപെടലിലൂടെയാണ് മാധ്യമം കൂടുതല്‍ സ്വീകാര്യത നേടിയത്.
 ന്യൂനപക്ഷവിഷയങ്ങളില്‍ മൂലധനതാല്‍പ്പര്യം പുറത്തെടുക്കാറുണ്ടെങ്കിലും അത് ഒരു സാധാരണ വായനക്കാരന്റെ വികാരങ്ങളെ മുറിപ്പെടുത്തി കൊണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരല്ലാത്ത മികച്ച മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളോളം കൂടെ നിര്‍ത്താന്‍ ഒ അബ്ദുറഹ്മാന്‍ എന്ന എഡിറ്റര്‍ക്ക് സാധിച്ചത്.


വ്യക്തമായ കാഴ്ചപ്പാടും മികച്ച സാമ്പത്തിക പിന്തുണയും പ്രഫ.പി കോയ, എന്‍പി ചെക്കുട്ടി എന്നിവരെ പോലുള്ള പ്രതിഭകളും തേജസ്സിനെ നിലവാരമുള്ള പത്രങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. കേഡര്‍ സ്വഭാവമുള്ള അണികള്‍ സര്‍ക്കുലേഷന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തതോടെ മാധ്യമത്തേക്കാള്‍ ശക്തമായി തന്നെ തേജസ് തുടങ്ങി. പക്ഷേ, 'കസേരകളിയും മണിയടി'യുമാണ് പത്രപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന ഒന്നിലേറെ പേരെ ഉത്തരവാദപ്പെട്ട കസേരയിലിരുത്തി വാഴിച്ചതോടെ കഥമാറി തുടങ്ങി.